Tuesday 10 December 2019

ആത്മദാഹം

കാണാതിരിക്കുമ്പോൾ കാണുവാൻ തോന്നും
കൺമുന്നിലെത്തുമ്പോൾ നാണിച്ചു പോകും.
നിന്നോടു മിണ്ടുവാൻ ഏറെ കൊതിച്ചാലും
നിന്മുന്നിലെത്തുമ്പോൾ  പറയാൻ മറന്നു പോം.

നിൻ സ്വനം കേൾക്കാഞ്ഞാൽ ദാഹാർത്തയാകും ഞാൻ
നിൻ സ്പർശമേൽക്കാഞ്ഞാൽ
ഉണരാതെ പോകും ഞാൻ!
നിന്നോടു ചേർന്നലിഞ്ഞീടുവാൻ വെമ്പും ഞാൻ
സൂര്യാംശുവിൽ മഞ്ഞായ് ലയിച്ചു തീരും.

നിന്നോട് ചേരായ്കിൽ എന്തിനാണീ ജന്മം
നീ തഴുകീടായ്കിൽ എന്തിനാണീ ജീവൻ
നിൻ നോട്ടമേൽക്കായ്കിൽ  ഈ ജന്മം പാഴാകും
നീയെന്റെ പ്രാണന്റെ പ്രാണനല്ലേ  സഖേ!

-അയ്യമ്പുഴ ഹരികുമാർ -
2019 ഡിസംബർ 10

Monday 18 November 2019

സുപ്രഭാതം പൂവേ
-അയ്യമ്പുഴ ഹരികുമാർ
സുപ്രഭാതം പൂവേ സുപ്രഭാതം !
നീ വിരിഞ്ഞാവൂ സുഗന്ധാത്മികേ!
മധുരം നിറഞ്ഞ നിൻ പൂഞ്ചഷകം
മുകരുവാൻ മധുപൻ പറന്നണഞ്ഞു.

മധുരം പകരുകയല്ലേ പൂവേ
നിന്നുടെ ദൗത്യമെന്നോതിയാലും!
ഗന്ധം പകർന്നാത്മദീപ്തിയാലെ
പാരിനെ നീ സ്വർഗ്ഗമാക്കുയോ?

ശ്രാന്തനായ് വന്ന വഴി പോക്കനും
കണ്ണിനാനന്ദാമൃതം പകർന്നും
വിണ്ണവർക്കും മണ്ണിൽ വന്നിറങ്ങാൻ
നീയേ പ്രതീക്ഷ കൊടുത്തു പൂവേ!

നിന്നോളമാർക്കുണ്ട് കാരുണ്യവും
കാതരഭാവ വിലാസങ്ങളും!
നിന്നോളമാരിൽ കനിഞ്ഞുനല്കി
ആത്മചൈതന്യ പ്രഭാവമീശൻ !

വേദനയേറ്റവർക്കാനന്ദമായ്
വേദനയാറ്റുന്ന പിയൂഷമായ്
നിൻ ദലസ്പപർശ സൗഭാഗ്യമേകാൻ
നിന്നെയീ പാരിലയച്ചതീശൻ.

നിന്നെക്കൊതിച്ചവർ പിന്നെ വേറെ
സ്വർലോകമൊന്നും കൊതിക്കുകില്ല.
നിൻ കരലാളനമേറ്റവരും
വേറൊന്നും  ചിന്തിച്ചു പോവതില്ല.

നിൻ മൃദുസ്മേരങ്ങൾ കണ്ടവരോ
കണ്ണൊന്നു ചിമ്മുകപോലുമില്ല.
നിൻവിളി പൂവിളി കേട്ടവരോ
എല്ലാം മറന്നു ലയിച്ചു നില്ക്കും!

നിന്നെക്കുറിച്ചോർമ്മ വന്നീടുകിൽ
സ്വർഗത്തിലെത്തിയപോലെ തോന്നും!
നിന്നരികത്തങ്ങണഞ്ഞീടുകിൽ
മോക്ഷപദം പൂകിയെന്നപോലെ!.

------------------------------------------------------
18 നവംബർ 2019

Monday 16 September 2019

എന്തിനാണിത്ര നാണം
എന്തിനാണിത്ര നാണം പൂവേ !
സുപ്രഭാതമായ്!
നിൻ സുസ്മിതം കാണുവാൻ
കാത്തു നിൽക്കുന്നിവൻ.
ഹരിതാഭയിൽ മഞ്ഞപ്പട്ടാംബരം നിൻ
ശോഭയേറ്റുന്നിതേ !
ജയിച്ചാലും സഖേ!

നിൻ മുഖമൊന്നുയർത്തുക
നിൻ മാസ്മര ഗന്ധം മുകരട്ടെ ഞാൻ
നിൻ മധുരമധുരം  നുകരട്ടെ ഞാൻ

ഷണികമാം ജീവിതം
കലഹിച്ചിടായ്ക നാം
ജീവിതത്തിൻ മുന്തിരിച്ചാറേ നാം
പാനം ചെയ്തിടാവൂ പ്രിയേ!

Tuesday 27 August 2019

മുല്ലയോട്

രാവിൽ വിരിയുന്ന പൂവേ,
മെല്ലെ മോഹമുണർത്തുന്ന മുല്ലേ!
ആർക്കായ് വിരിയുന്നു നീ
നിന്നിൽ ആർക്കും ജനിക്കില്ലേ മോഹം!

2019 ആഗസ്റ്റ്  27

Monday 26 August 2019

പൂവിനോട്
- കുട്ടിക്കവിത
തുടുത്ത റോസാപ്പൂവേ
നിന്നെ കാണാനെന്തു രസം!
ഇത്രനാളും കണ്ടില്ലാ ഞാൻ
നിന്നുടെ ഉള്ളം പൂവേ!

എന്തു സുഗന്ധം പൂവേ നിന്നിലെ
മാസ്മര ഗന്ധമരന്ദം!
അതു നുകരാനായ് 'കരി'വണ്ടിവനൊരു
ഭാഗ്യം വരുമോ പൂവേ !

-2019 ആഗസ്റ്റ് 26

Sunday 25 August 2019

എന്തിനു നീ പാടേ മറന്നൂ

എന്തിനു നീയെന്നെ പാടേ മറന്നൂ...
എന്തിനു നീയെന്റെ പാട്ടും മറന്നൂ..
കൂട്ടൊന്നു കൂടുവാൻ,
കൂടെ നടക്കുവാൻ
ഞാനെത്ര മോഹിപ്പൂ.. ഓമലാളേ ....

Saturday 24 August 2019

(ഓർമ്മകളിൽ ഒരു നല്ല കാലം) ലളിതഗാനം

നിന്നെക്കുറിച്ചെങ്ങാൻ ഓർത്തെന്നാൽ എൻ മനം
മയിൽ പേടയേ പോലെ നൃത്തമാടും
നിൻ സ്വനമൊന്നെങ്ങാൻ കേട്ടെന്നാൽ എൻ മനം
അറിയാതെ കുതികൊള്ളുമന്നു മിന്നും.

സ്വപ്നത്തിലൊന്നെങ്ങാൻ വന്നാലോ നീ
സ്വപ്നാടനം ഞാൻ നടത്തീടുമേ !
അരികിലെങ്ങാനും നീ വന്നണഞ്ഞാൽ
നാണിച്ചു നാണിച്ചെൻ  മിഴിയടയും.

എന്നെ നീ വിട്ടുപിരിഞ്ഞെന്നാലോ.....
എൻ പ്രാണൻ നിന്നെ പിന്തുടരും
നിൻ ആത്മാവിൽ വന്നു ഞാൻ കുടിയിരിക്കും.
നിന്നിൽ ലയിച്ചു ലയിച്ചു തീരും

-അയ്യമ്പുഴ ഹരികുമാർ
23/08/2019
---------------------------------

Monday 8 April 2019

जयतु भारतम्  (नौका गानम् )

भारताम्बे जगन्माते,  मातुर्माते वन्दनं ते, 
भजामहे वीराः वयं तव सन्निधौ
सुदीर्घाः सीमानः पालयितुं सज्जा वयं
कटी बद्धो भूत्वा सदा तिष्ठामः खलु
देवतात्मा हिमालयो उत्तरेषु विराजन्ते
भूमि माते तव मणिमकुटमिव
दक्षिणेषु भारताब्धि विराजते भवत्पादौ
कनक -नूपुरमिव नादमुदीर्य
आरबवंग सागरौ उभयतो वर्तेते च
चामरादि वीचनेन धन्यतां विन्दौ
देव किन्नरादयः यक्षगन्धर्वादयः
अष्टदिक्षु मोदमोदं पालयन्ति ते।
आङ्गलेय तस्कराः यवनभीकराः च
धर्मयुद्धे पराजिताः पलायिताः
भरतवंशजो वयं संस्कृतचित्ताः वयं
भरताभिमानिनः उन्नतशीर्षाः ॥

- अय्यम्पुपुष़ हरिकुमारः
--------------------------------------
      നേര്                       കവിത

നേരറിഞ്ഞീടുവാൻ നേരമായി
നേരേ അറിയുവാൻ കാലമായി
നേർ വഴി നോക്കി നടന്നു മടുത്തു ഞാൻ
നേരായതാരെന്നു നേരു ചൊല്ലൂ .

നേരം വെളുത്തെന്നാൽ പത്രങ്ങളിൽ
നേരായ വാർത്തകൾ ആയിരങ്ങൾ,
ചാനൽ തുറന്നാലും നേർവാർത്തകൾ,
നേര് വളച്ചുള്ളോരിന്ദ്രജാലം,

നേരെന്നു തോന്നിക്കുമത്ഭുതങ്ങൾ
ആരാലും കാണാത്ത വൈഭവങ്ങൾ
പാരിനു ഭൂഷണമെന്നു തോന്നും
പേരാർന്ന വൈകൃത ഭാവനകൾ.

ചാനലിൽ ചർച്ചകൾ നേർക്കുനേർ ആക്രോശം
നേരിന്റെ വക്താക്കൾ എല്ലാരുമാരാധ്യർ
നേരെന്നു ചൊല്ലി വിവാദം കൊളുത്തിയോർ
നേരാണവയെല്ലാ-മെന്നു ഭാവിപ്പവർ.

നേരിനെ തേടി നടന്നു ഞാൻ, നേരായ
നേർവഴി തേടി ക്കുഴഞ്ഞു.
നേരാണിവയെല്ലാം ആരുണ്ടു കേൾക്കുവാൻ
നേരിന്റെയർഥം പറയാൻ.

-അയ്യമ്പുഴ ഹരികുമാർ -
   2018 സെപ്തംബർ
----------------------------